ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, June 3, 2009

വിന വരുത്തുന്ന ആഗോളതാപനം

വിന വരുത്തുന്ന ആഗോളതാപനം

ആഗോളതാപനവും തന്മൂലമുണ്ടാകാവുന്ന കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും ചൂടേറിയ ചർച്ചാവിഷയവും പ്രാധാന്യമേറിയ ഗവേഷണരംഗവുമാണ്. കരയും കടലും ചേർന്നുള്ള ഭൂമിയുടെ അന്തീക്ഷത്തിലാകെ താപനിലയിണ്ടായിക്കൊണ്ടിരിക്കുന്ന വർധനയാണ് ആഗോള താപനം എന്ന പേരിലറിയപ്പെടുന്നത്.

ഇന്നു നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള മനുഷ്യ സംസ്കാരം ഉടലെടുത്തിട്ട് ഏതാണ്ട് ആറായിരത്തിലധികം വർഷങ്ങളായെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ മാത്രമാണ് ആഗോളാടിസ്ഥാനത്തിൽ ഭൂമിയിലെ താപനില രേഖപ്പെടുത്താൻ തുടുങ്ങിയത്. അങ്ങനെ കഴിഞ്ഞ നൂറ്റൻപതുവർഷത്തിൽ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നത് 1998-ൽ ആണ്. പിന്നിട്ട ആയിരം വർഷങ്ങളിലെ താപവ്യതിയാനം കേവലം 0.2 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നെങ്കിലും 1998-ലെ ചൂട് മുൻ വർഷങ്ങളെക്കാൾ 0.4ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു.

ഇത്തരത്തിലുള്ള താപവർദ്ധനപ്രക്രിയ തുടരുകയാണെങ്കിൽ അടുത്ത നൂറു വർഷങ്ങളിൽ,അതായത് 2100 ആകുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രി സെൽ ഷ്യസ് വരെ വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.അതാകട്ടെ അന്തീക്ഷം ഇന്നത്തെ നിലയിലെങ്കിലും തുടരുകയാണെങ്കിൽ മാത്രം.

പ്രാണവായുവും ജലാംശവും നിറഞ്ഞ അന്തരീക്ഷം സൌരയയൂഥത്തിൽ ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. കോടാനുകോടി വർഷങ്ങൾ കടന്ന് പലതരത്തിലുള്ള പരിണാമപ്രക്രിയകൾക്കും രാസഘടനാ വ്യതിയാനങ്ങൾക്കും പാത്രീഭവിച്ചാണ് ഇന്നുള്ള അന്തരീക്ഷം ഭൂമിക്കു സ്വായത്തമായത്. അന്തരീക്ഷത്തിന്റെ പ്രത്യേകത തന്നെയാവണം ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉടലെടുക്കാൻ കാരണം.

ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലമായ അന്തരീക്ഷം ചുരുക്കം ചില വാതക ങ്ങളുടെ മിശ്രിതമാണ്.നൈട്രജനും(78%) ഓക്സിജനും(20.4%) ആണ് ഇവയിൽ പ്രധാനികൾ. ഒപ്പം ചെറിയ അളവിൽ കാർബൺ ഡൈഓക്സൈഡ്,ആർഗൺ,നിയോൺ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ ജലാംശമാണ് നീരാവി. പ്രകൃതി പ്രതിഭാസങ്ങളിലെ പ്രധാനികങ്ങളായ കാറ്റും മഴയും അന്തരീക്ഷത്തിലെ നീരാവിയുടെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഭൌമ ഉപരിതലത്തിൽ നിന്ന് മുകളിലേക്കു പല പാളികളുള്ള അന്തരീക്ഷത്തിന്റെ താഴത്തെ പാളിയായ ട്രോപോസ്ഫിയറിലാണ് അന്തരീക്ഷ ജലാംശത്തിന്റെ തൊണ്ണൂറു ശതമാനവും. സൌരയൂഥത്തിലെ ആത്യന്തിക ഊർജസ്രോതസ്സായ സൂര്യൻ തന്നെയാണ് ഭൂമിക്കും ചൂടു നൽക്കുന്നത്. എന്നാൽ അന്തരീക്ഷഘടകങ്ങളുടെ താപാഗിരണശേഷിക്കനുസരിച്ച് ഭൂമിയിൽ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ മർദ്ദത്തിനും താപത്തിനും വ്യത്യാസമുണ്ടാകും.

അന്തരീക്ഷത്തിലെ ഓസോൺ പാളികൾ സൂര്യതാപത്തിലെ അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയെ ആവാസയോഗ്യമാക്കുമ്പോൾ കാർബൺ ഡയോക്സൈഡും ജലാംശവും സൂര്യതാപം ക്രമീകരിച്ച് ഭൂമിയുടെ താപനില ചിട്ടപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കു വഫിക്കുന്നു.കോടിക്കണക്കിനു സംവത്സരം മുമ്പ് ഭൌമാന്തരീക്ഷം കാർബൺ ഡയോക്സൈഡും നീരാവിയും നിറഞ്ഞ് അധികതാപത്താൽ ചുട്ടുപൊള്ളുന്ന നിലയിലായിരുന്നു.

തുടർച്ചയായ മഴയും സമുദ്രങ്ങളുടെ ഉദ്ഭവവും സസ്യജാലങ്ങളുടെ ആവിർഭാവവും കാരണം അന്തരീക്ഷത്തിലെ നീരാവിയുടെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞതിനെത്തുടർന്നാണ് ഭൂമിയിലെ താപനില കുറഞ്ഞത്. ഈപ്രക്രിയ തുടർന്നാണ് ഭൂമി ആവാസയോഗ്യമായ തരത്തിലെത്തിയത്.


ഹരിതഗൃഹ വാതകങ്ങൾ ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച്, തിരിച്ച് അന്തരീക്ഷത്തിലേക്കു പോകുമ്പോൾ ചൂട് ആഗിരണം ചെയ്തും വീണ്ടും ഉപരിതലത്തിലേക്കയച്ചും ഭൂമി തണുത്തു വിറച്ചു പോകാതെ ഒരു പുതുപ്പുപോലെ സംരക്ഷിക്കുന്നത് കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ല് ളൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,നീരാവി തുടങ്ങിയ ഹരിതഗ്ര്ഹ വാതകങ്ങളാണ്. അക്കാരണം കൊണ്ടുതന്നെ അന്തരീക്ഷത്തിലെ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവും ഭൂമിയിലെ താപനിലയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

മറ്റൊരുതരത്തിൽ പറഞ്ഞാൽ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവിലുള്ള വർധന അന്തരീക്ഷത്തിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുകയും സൂര്യനിൽ നിന്നുള്ള ചൂട് അന്തരീക്ഷത്തിൽ ക്രമീകരിക്കാനുള്ള ഭൂമിയുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അഗ്നിപർവ്വത സ്ഫോടനവും സൌരവ്യതിയാനങ്ങളുമാണ് അന്തരീക്ഷത്തിൽ ഹരിതഗ്ര്ഹ വാതകങ്ങളുടെ തോതു വർധിപ്പിക്കുന്ന സ്വാഭാവിക പ്രവർത്തനങ്ങൾ. എന്നാൽ പുരോഗതിക്കൊപ്പം സുഖസൌകര്യങ്ങളുടെ വർധനയിലും അതീവ തത്പരനായ മനുഷ്യൻ ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചതോടു കൂടി അന്തരീക്ഷത്തിലെ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവിൽ ക്രമാതീതമായ വർദ്ധനയുണ്ടായി.

വ്യാവസായിക വളർച്ചയ്ക്കൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലുണ്ടായ ആധിക്യമാണ് ഇതിനു കാരണം. പെട്രോളിയം ഉല്പന്നങ്ങളും പ്രക്ര്തിവാതകവും കൽക്കരിയുമൊക്കെയടങ്ങുന്ന ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം ഗണ്യമായ തോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്.ഇത്തരത്തിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാർബൺ ഡയോക്സൈഡ് ചില്ലറയൊന്നുമല്ല.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ക്രമികരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വ്ര്ക്ഷലതാദികളാണ്.അന്തരീക്ഷത്തിൽ സ്വാഭാവികമായുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് ക്രമീകരിക്കുന്നതിന് ആവശ്യമായ അളവിൽ സസ്യജാലങ്ങളില്ലാത്ത ഭൂമിയിൽ അനുദിനം നടക്കുന്നതാകട്ടെ വനനശീകരണവും. നാൾക്കുനാൾ വർധിച്ചുവരുന്ന അനിയന്ത്രിതമായ വനനശീകരണം മഴക്കാടുകളുടെയും സസ്യജാലങ്ങളുടെയും വ്യാപ്തി ഗണ്യമായി കുറയ്ക്കുകയും തദ്വാരാ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യുന്നുണ്ട്.

ഇതോടൊപ്പമുണ്ട് അനുദിനം വർധിച്ചു വരുന്ന ഉപഭോഗത്തിനൊത്ത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന അധികവാതകങ്ങളും. ഇതൊക്കെക്കുടിയുള്ള ചാക്രിക പ്രവർത്തനത്താലാകണം അന്തരീക്ഷത്തിന്റെ സ്വഭാവമാകെ മാ‍റി. ചൂട് സ്വയം ക്രമപ്പെടുത്താനുള്ള കഴിവ് ഭൂമിക്ക് നഷ്ടമാകാനും തന്മൂലം അന്തരീക്ഷ താപവർധനയിലേക്കുമാണ് ഇത്തരം പ്രവർത്തനം കൊണ്ടെത്തിച്ചത്. ആഗോള താപനമെന്ന ഈ പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയെയും ര്തുഭേദങ്ങളെയും സാരമായി ബാധിച്ചു.വർഷകാലവും ശരത്കാലവും താളം തെറ്റി.ചുരുക്കത്തിൽ മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിലുള്ള ദുർഘട പ്രതിസന്ധിയിലൂടെയാണ് ഭൂമി ഇപ്പോൾ കടന്നു പോകുന്നത്.


പാരിസ്ഥിതിക അസന്തുലനം ആഗോള താപനത്തിന്റെ ഏറ്റവും പ്രകടമായ ഫലമായി കരുതുന്നത് ഭൂമിയുടെ ശരാശരി ഉഷ്മാവിലുണ്ടാകുന്ന വർധനയാണ്.ചൂടു കൂടുന്നതു മൂലം പരിസ്ഥിതിയിലുണ്ടാകുന്ന അനന്തര ഫലങ്ങൾ പേമാരിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും വരൾച്ചയും മറ്റുമാണ്.അന്തരീക്ഷത്തിന്റെ താപസന്തുലിതാവസ്ഥയിലുള്ള ആഘാതം പർവ്വതങ്ങളിലെ ഹിമാവരണത്തെയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകളെയും സമുദ്ര നിരപ്പിനെയും സാരമായി ബാധിക്കും. അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പൊടാനാകതെ കടലിലെയും കരയിലെയും ജീവജാലങ്ങളും ജന്തുക്കളും നശിച്ചു പോകും. മഹാവ്യാധികളാൽ മനുഷ്യൻ നട്ടംതിരിയും.

ധ്രുവപ്രദേശങ്ങളിലുണ്ടാകുന്ന താപവർധന നിമിത്തം ആയിരക്കണക്കിനു ചതുരശ്ര കി.മീ. വ്യാപിച്ചു കിടക്കുന്ന മഞ്ഞുപാളികൾ ഉരുകി ജലം സമുദ്രത്തിലെത്തുകയും ശരാശരി സമുദ്ര ജലവിതാനം ഉയരുകയും ചെയ്യും. വരുംവർഷങ്ങളിൽ ആഗോള താപനം നിമിത്തം സമുദ്രനിരപ്പ് ഇന്നത്തേതിനെക്കാൾ ഒരു മീറ്റർ വരെ ഉയരാമെന്നാണ് പംനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള സമുദ്രതീരപ്രദേശങ്ങളെയും ദ്വീപുകളെയും വെള്ളത്തിലാഴ്ത്തും. മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട നമ്മുടെ നാടിന്റെ കാര്യം ഓർത്തു നോക്കു.നമ്മുടെ തീരപ്രദേശങ്ങൾ ഭൂരിഭാഗവും ഇപ്പോഴത്തെ സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെ മാത്രം ഉയരമുള്ളവയാണ്.

അതുകൊണ്ടു തന്നെ സമുദ്ര ജലവിതാനത്തിലുണ്ടാകുന്ന ഒരു മീറ്ററോളം ഉയർച്ച നമ്മുടെ മഹാനഗരങ്ങളായ കൊൽക്കത്ത, ചെന്നെ, മുംബൈ, തുടങ്ങിയവയെ വെള്ളത്തിലാഴ്ത്തും.

കടലിനോടു മല്ലിട്ട് മത്സ്യബന്ധനം തൊഴിലാക്കി തീരദേശത്തു വസിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളെ പട്ടിണിയിലാഴ്ത്തും.ലക്ഷദ്വീപ് സമൂഹങ്ങളും ആൻഡമാൻ നിക്കോബാ‍ർ ദ്വീപുകളുടെ ഗണ്യമായ ഭാഗവും കടൽ വിഴുങ്ങും. ഇതൊക്കെയും സമുദ്രവിതാനത്തിലെ വർധന ഒരു മീറ്ററിനുള്ളിലാണെങ്കിൽ മാത്രം.കണക്കുകൂട്ടലുകൾ തെറ്റിച്ച് ആർട്ടിക്,അന്റാർട്ടി പ്രദേശത്തെ മഞ്ഞുമലകളുടെയും ഗണ്യമായ ഭാഗം ഉരുകിയൊഴുകിയാൽ പത്തു മീറ്ററിലധികമായിരിക്കും സമുദ്രനിരപ്പിന്റെ വർധന.

ഇത് ഭൂമിയിൽ കടലും കരയും തമ്മിലുള്ള അനുപാതത്തിൽത്തന്നെ കാതലായ വ്യതിയാനമുണ്ടാക്കും. അനന്തരഫലങ്ങൾ പ്രവചനാതീതമാണ്. സമുദ്രനിരപ്പിലുണ്ടാകുന്ന വർധന മാത്രമല്ല ആഗോളതാപനത്തിന്റെ പരിണതഫലം.അന്തരീക്ഷ ഊഷ്മാവിന്റെ വർദ്‌ധന പല സാംക്രമിക രോഗങ്ങൾക്കും കാരണമാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഒതുങ്ങി നിൽക്കുന്ന പല രോഗങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കും.

ഉയർന്ന പ്രദേശങ്ങളിൽ തണുപ്പു കുറയുക നിമിത്തം അവിടൊക്കെ കൊതുകു ജന്യരോഗങ്ങൾ പടരാ‍നിടയാകും. മൊത്തത്തിൽ മനുഷ്യരാശി അരക്ഷിതാവസ്ഥ നേരിടുമെന്നു സാരം. ഇതിനൊക്കെ പുറമെ കാലാവസ്ഥാ വ്യതിയാനം ക്ര്ഷി മേഖലയ്ക്കു നൽകുന്ന ആഘാതങ്ങൾ വേറെയും.

ആഘാതം കാർഷിക മേഖലയിൽ സന്തുലിതമായ കാലാവസ്ഥയും സുഖകരമായ ഋതു ഭേദങ്ങളും സമ്പുഷ്ടമായ ജലാശയങ്ങളും നയനാനന്ദകരമായ പ്രക്ര്തിഭംഗിയുമൊരുക്കിയ ഭൂമി വ്യത്യസ്ത ജീവജാലങ്ങൾക്കാവശ്യമായ പാർപ്പിടത്തിനും ഭക്ഷണത്തിനും വേണ്ടതൊക്കെയും കരുതിയിരുന്നു. പ്രക്ര്തിദത്തമായ കായ്കനികൾ ഭക്ഷണമാക്കിയും അരുവികളിലെ തെളിനീർ കുടിനീരാക്കിയും ജീവിതമരംഭിച്ച മനുഷ്യർ വളരെപ്പെട്ടെന്നു തന്നെ തനിക്കു വേണ്ടതെന്തും ഭൂമിയിൽ വിളയിച്ചെടുക്കാമെന്നു തിരിച്ചറിഞ്ഞതാണ് ക്ര്ഷിയുടെ തുടക്കം.

മൂന്നിൽ രണ്ടു ഭാഗത്തോളം ജലാവ്ര്തമായ ഭൌമ ഉപരിതലത്തിൽ ശേഷിക്കുന്ന കരഭാഗം എല്ലാം തന്നെ ക്ര്ഷിക്ക് ഉപയുക്തമല്ല. കാലാവസ്ഥാപ്രത്യേകതകളും ഭൂപ്രക്ര്തിയും മണ്ണിന്റെ സ്വാഭവവും ജലത്തിന്റെ ലഭ്യതയുമാണ് ഒരു പ്രദേശത്തെ ക്ര്ഷിക്കനുയോജ്യമാക്കുന്ന പ്രധാന ഘടകങ്ങൾ.അങ്ങനെ നോക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളുംക്ര്ഷിക്ക് ഉപയുക്തമാണെന്നു പറയാം.


മലനാടും ഇടനാടും തീരപ്രദേശവുമടങ്ങുന്നതാണ് കേരളത്തിന്റെ ഭൂപ്രക്ര്തി. ഓരോ ഭൂപ്രക്ര്തിക്കും ഇണങ്ങുന്ന ക്ര്ഷിരീതിയും നാം തുടർന്നു പോകുന്നു. തേയിലയും കാപ്പിയും ഉൾപ്പെടെയുള്ള തോട്ടവിളകളാൽ സമ്ര്ദ്ധമായ മലനാടും തെങ്ങും കവുങ്ങും വാഴയും മരച്ചീനിയും നെല്ലുമൊക്കെയുള്ള ഇടനാടും പ്രധാനമായും നെൽക്ക്ര്ഷി നടത്തുന്ന തീരപ്രദേശവും കേരളത്തിന്റെയും പ്രത്യേകതയാണ്.

സഹ്യസാനുക്കളിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും പോഷകനദികളും ജലാശയങ്ങളും ചേർന്ന് ജലസമ്രദ്ധമാക്കിയിരുന്ന കേരളത്തിൽ അടുത്ത കാലം വരെ ക്ര്ഷി മുൻപന്തയിലായിരുന്നു. കായലും നദികളും ചെറുതോടുകളും ചേർന്ന് മിക്കപ്പോഴും ജലവലയിതമായിക്കിടക്കുന്ന പ്രദേശങ്ങളിൽ‌പ്പോലും ജലമോചനം നേടി ക്ര്ഷി നടത്തിരുന്നു.

സമുദ്രനിരപ്പിനും താഴെയുള്ള കുട്ടനാടൻ കായൽ നിലങ്ങൾ ഇതിനൊരുദാഹരണമാണ്. ആഗോളതാപനം മൂലമുണ്ടാകാനിടയുള്ള സമുദ്രജലവിതാനത്തിന്റെ ഉന്നതി നമ്മുടെ തീരപ്രദേശങ്ങളിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിന് സംശയമില്ല. നൂറു കണക്കിന് ഹെക്ടർ പ്രദേശത്തെ നെൽക്ക്ര്ഷി അസാധ്യമാകുന്നതിനൊപ്പം മറ്റു ക്ര്ഷികളെയും ഇത് ബാധിച്ചേക്കും.

ഇതിനു പുറമെ സമുദ്രനിരപ്പുയരുന്നതോടു കൂടി തീരപ്രദേശത്ത് ലവണാംശമുള്ള ജലം കുറയുകയും ചെയ്യും. ഈ പ്രതിഭാസം തീരപ്രദേശത്തോടു ചേർന്നുള്ള ഉൾനാടൻ ഭാഗത്തെ സസ്യജലങ്ങളുടെയും ക്ര്ഷിയുടെയും നാശത്തിനാണു കാരണമാകുക.


ഉയർന്നു വരുന്ന താപനിലയും ജലദൌർലഭ്യവും ഇടനാട്ടിലെയും മലനാട്ടിലെയും കാർഷികരംഗത്തിന്റെ നട്ടെല്ലൊടിക്കും.തേയില, കാപ്പി, പഞ്ഞി, ഓറഞ്ച്, തുടങ്ങി കുറഞ്ഞ താപനിലയും തണുപ്പും ആവശ്യമായ തോട്ടവിളകളുടെ ക്ര്ഷി മലനാട്ടിൽ‌പ്പോലും അസാധ്യമായിത്തീരാനിടയുണ്ട്. ഇത്തരത്തിൽ ക്ര്ഷിരീതികളാകെ മാറുന്നത് സമ്പദ്ഘടന തകിടം മറിയുന്നതിലേക്കാവും നയിക്കുക.

ക്യോട്ടോ പ്രോട്ടോക്കോൾ ആഗോളതാപനത്തിന്റെ ദൂരപ്യാപകമായ വിപത്തുകൾ മനസ്സിലാക്കിക്കൊണ്ടാകണം ലോകരാജ്യങ്ങൾ മിക്കതും ഒറ്റയ്ക്കും കൂട്ടായുമുള്ള വിചിന്തനത്തിന് തയ്യാറായിട്ടുള്ളത്.അത്തരത്തിലൊരു പരിശ്രമത്തിന്റെ ഫലമാണ് പ്രസിദ്ധിമായ ക്യോട്ടോ പ്രോട്ടോകോൾ.

ഹരിതഗ്ര്ഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുവാൻ ശ്രമിക്കുന്നതിനായി വിവിധ രാജ്യങ്ങൾ 1992-ലൊപ്പുവച്ച ഉടമ്പടിയാണ് ഇത്.ഇതിനകം 183 രാജ്യങ്ങൾ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്.മനുഷ്യജന്യമായ കാരണങ്ങളാൽ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനം നിയന്ത്രിക്കാൻ അന്തരീക്ഷിത്തിലേക്ക് വിസർജിക്കുന്ന ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവ് കുറച്ചേ മതിയാകൂ. ഇതിനായി കാർബൺ അടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും വനനശീകരണം തടയുകയും ചെയ്യുക മാത്രമേ പോംവഴിയുള്ളൂ. ഇതിലേക്കായി ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു ഊർജ സംസ്കാരം വികസിച്ചെടുക്കേണ്ടതുണ്ട്.

ബഹുരാഷ്ട്ര വ്യവസാ‍യ കുത്തകകളും വികസിത രാജ്യങ്ങളുമാണ് ഈ രംഗത്ത് ഏറ്റവും അധികം ശ്രദ്ധ ചെലുത്തേണ്ടതെങ്കിലും വലുപ്പചെറുപ്പമില്ലാതെ ഓരോരുത്തരും ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവു ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട്. അതോടൊപ്പം പരിസ്ഥിതിക്കിണങ്ങിയ ഭൂവിനിയോഗ രീതിയും കാർഷികരീതിയും പ്രാവർത്തികമാക്കുകയും വേണം. ജീവന്റെ നിലനില്പിനു തന്നെ അപകടകരമായ ആഗോളതാപനമെന്ന മഹാവിപത്തിനെ നിയന്ത്രിക്കാൻ മാനവരാശിയുടെ ഒറ്റക്കെട്ടായുള്ള പ്രയത്നമാണ് അടിയന്തരാവശ്യം.

Monday, May 11, 2009

പരീക്ഷാഫലം

പ്ലുസ്-ടു, എസ്.എസ്.എല്‍.സി, പരീക്ഷാഫലം അറിയുന്നതിനുള്ള ലിങ്കുകൾ ഈ ബ്ലോഗിൽ വലതു വശത്ത്‌ നൽകിയിട്ടുണ്ട്‌

Friday, May 8, 2009

എസ്.എസ്.എൽ.സി പരീക്ഷാഫലം -ലിങ്കുകൾ

എസ്.എസ്.എൽ.സി പരീക്ഷാ ഫലം രാവിലെ പതിനൊന്നര-പന്ത്രണ്ട്‌ മണിയോടെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂസ്റ്റാറിൽ തിളക്കമാർന്ന വിജയം. റൻസിയ്ക്ക്‌ പത്ത്‌ എ-പ്ലുസ്.

അതുല്യക്ക്‌ ഒൻപത്‌ എ.പ്ലുസ്, അശ്വതി അശോകന് എട്ട്‌ എ-പ്ലുസ്.തട്ടത്തുമല സ്കൂളിൽ പത്ത്‌ എ-പ്ലുസ് കിട്ടിയത്‌ രണ്ട്‌ കുട്ടികൾക്ക്‌ . അതിലൊന്നാണ് ന്യൂസ്റ്റാറിലെ റൻസി എന്ന മിടുക്കി.

ന്യൂസ്റ്റാറിലെ മിക്ക കുട്ടികൾക്കും ആറും ഏഴും, ഒക്കെ എ-പ്ലുസുകൾ ഉണ്ട്‌. ഒന്നു രണ്ടു പേർ ഒഴികെ എല്ലാ‍ാ കുട്ടികളും വിജയിച്ചു. വിജയിക്കാത്തവർക്കും ഓരോ വിഷയങ്ങളേ കിട്ടാതെ വന്നുള്ളു. അവർക്കു സേ പരീക്ഷ എഴുതി ജയിക്കാവുന്നതാണ് .

റിസൾട്ടിന്റെ വിശദമായ വിവരങ്ങൾ പരിശോധിച്ച്‌ വരുന്നു. വിജയികൾക്ക്‌ ആശംസകൾ!

എസ്.എസ്.എൽ.സി പരീക്ഷാഫലം അറിയുന്നതിനുള്ള ലിങ്കുകൾ ഈ ബ്ലോഗിൽ വലതു വശത്ത്‌ നൽകിയിട്ടുണ്ട്‌

Saturday, May 2, 2009

സാമ്യോക്തി അലങ്കാരങ്ങള്‍

സാമ്യോക്തി അലങ്കാരങ്ങള്‍

ഉപമ, ഉല്പ്രേക്ഷ, രൂപകം, ദീപകം, രൂപകാതിശയോക്തി മുതലായവയാണ് സാമ്യോക്തി അലങ്കാരങ്ങള്‍

ഉപമ:

ഒന്നിനോടൊന്നു സാദൃശ്യം ചൊന്നാലുപമയാമത്.

ഉദാ:
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്മുഖം

ഉല്പ്രേക്ഷ:

മറ്റൊന്നിന്‍ ധര്‍മ്മ യോഗത്താല്‍
അതുതാനല്ലയോ ഇത്
എന്നു വര്‍ണ്യത്തിലാശങ്ക
ഉല്പ്രേക്ഷാഖ്യായലംകൃതി

ഉദാ:

കോകസ്ത്രീ വിരഹത്തീയിന്‍
പുകയല്ലോ തമസ്സിത്‌

രൂപകം:

അവര്‍ണ്യത്തോടു വര്‍ണ്യത്തിന്ന-
ഭേദം ചൊല്‍ക രൂപകം

ഉദാ:

സംസാരമാം സാഗരത്തിലം-
സാന്തം മുങ്ങൊലാസഖേ

ദീപകം:

അനേകമേക ധര്‍മ്മത്തില-
ന്വയിപ്പതു ദീപകം

ഉദാ:

മദം കൊണ്ടാന ശോഭിയ്ക്കും
ഔദാര്യം കൊണ്ടു ഭൂപതി

രൂപകാതിശയോക്തി:

നിഗീരദ്യവസായം താന്‍ രൂപകാതിശയോക്തി

ഉദാ:

സരോജ യുഗളം കാണ്‍ക
ശരങ്ങള്‍ ചൊരിയുന്നിതാ

Friday, April 10, 2009

രാജാ രവിവര്‍മ്മ

രാജാ രവിവര്‍മ്മ
http://upload.wikimedia.org/wikipedia/commons/1/11/Raja_Ravi_Varma.jpg
ജനനം: 1848 ഏപ്രില്‍ 29 ,കിളിമാനൂര്‍
മരണം: 1906 ഒക്ടോബര്‍ 2, കിളിമാനൂര്‍

രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ (ഏപ്രില്‍ 29, 1848 - ഒക്ടോബര്‍ 2, 1906): രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.

കുട്ടിക്കാലം

എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29ന്‌ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു. പൂരൂരുട്ടാതി നാളില്‍ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താല്‍പര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോള്‍ തന്നെ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവര്‍മ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടന്‍ തന്നെ ചിത്രകല പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഒരിക്കല്‍ ഗുരുവും മാതുലനുമായിരുന്ന രാജരാജവര്‍മ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സില്‍ കണ്ടതുപോലെ തന്നെ രവിവര്‍മ്മ പൂര്‍ത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സില്‍ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തില്‍ പകര്‍ത്തുകയും ചെയ്യുക കൊച്ചുരവിവര്‍മ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാന്‍ തുടങ്ങി

യൗവനം.

സ്വാതിതിരുനാളിനെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യംതിരുനാളിന്റെ അടുത്ത്‌ മാതുലന്‍ രാജരാജവര്‍മ്മയുമൊത്ത്‌ രവിവര്‍മ്മ എത്തി. കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാള്‍ മഹാരാജാവ്‌ തിരുവനന്തപുരത്ത്‌ താമസിക്കാനും, ചിത്രമെഴുത്ത്‌ കൂടുതല്‍ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവര്‍മ്മയോടു കല്‍പ്പിച്ചു. നിര്‍ദ്ദേശം ശിരസാവഹിച്ച രവിവര്‍മ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തില്‍ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ വരച്ചചിത്രങ്ങള്‍ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂര്‍വ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവര്‍മ്മക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തില്‍ രവിവര്‍മ്മക്കായി ചിത്രശാലയും ഒരുങ്ങി.

അക്കാലത്ത്‌ തിരുവിതാംകൂറില്‍ എണ്ണച്ചായ ചിത്രങ്ങള്‍ വരക്കുന്ന ഏക ചിത്രകാരന്‍ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാന്‍ താത്പര്യം പ്രകടിപ്പിച്ച രവിവര്‍മ്മക്ക്‌ പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നായ്ക്കര്‍ക്ക്‌ സമ്മതമല്ലായിരുന്നു. രവിവര്‍മ്മയില്‍ നായ്ക്കര്‍ ഒരു എതിരാളിയെ ദര്‍ശിച്ചതായിരുന്നു കാരണം. ഇതു രവിവര്‍മ്മയില്‍ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങള്‍ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണര്‍ത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങള്‍ നോക്കി സ്വയം പഠിക്കാന്‍ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവര്‍മ്മക്ക്‌ പ്രോത്സാഹനമേകി. 1866-ല്‍ മാവേലിക്കര രാജകുടുംബത്തില്‍നിന്നും റാണി ലക്ഷ്മിബായ്‌ തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതി തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1868-ല്‍ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡര്‍ ജാന്‍സന്‍ എന്ന എണ്ണച്ചായ ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവര്‍മ്മക്കു പറഞ്ഞുകൊടുക്കാന്‍ വിമുഖത കാണിച്ചു. എന്നാല്‍ ഏതാനം സമയം ചിത്രങ്ങളില്‍ ശ്രദ്ധിച്ചിരുന്ന രവിവര്‍മ്മക്ക്‌ അത്‌ വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.

പ്രശസ്തിയിലേക്ക്‌

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവണ്‍മന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവര്‍മ്മ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തില്‍ ചെന്നാല്‍ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ 'മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1874-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക്‌ രവിവര്‍മ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജമക്ക്‌ മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന്‌ പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോള്‍ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേര്‍ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഭാരതപര്യടനം

1879 മുതല്‍ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജന്‍ സി.രാജരാജവര്‍മ്മ ആയിരുന്നു രവിവര്‍മ്മയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌. കലക്കു വേണ്ടി ജീവിതം പഠിക്കാന്‍ അവര്‍ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകള്‍ പഠിക്കുകയും ചെയ്തു. 1880-ല്‍ പൂനെയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും രവിവര്‍മ്മക്ക്‌ ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ്‌ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചിത്രകാരന്‍ എന്ന നിലയില്‍ പ്രത്യേക അതിഥിയായി, ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്‌ പുതുക്കോട്ട, മൈസൂര്‍, ഭവനഗര്‍, ജയ്‌പൂര്‍, ആള്‍വാര്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. ആക്കാലത്ത്‌ രവിവര്‍മ്മക്കു വരുന്ന കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനായ്‌ കിളിമാനൂരില്‍ ഒരു തപാല്‍ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ല്‍ രവിവര്‍മ്മയുടെ 14 ചിത്രങ്ങള്‍ തിരുവന്തപുരത്ത്‌ പ്രദര്‍ശനത്തിനു വച്ചു. ചിത്രങ്ങള്‍ കാണാന്‍ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു.

ആയില്യം തിരുന്നാള്‍ മഹാരാജാവിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടര്‍ന്ന് രവിവര്‍മ്മ മുംബയിലേക്ക്‌ മാറി. ബറോഡ രാജാവ്‌ തന്റെ സ്വന്തം ചെലവില്‍ രവിവര്‍മ്മയുടെ പ്രദര്‍ശനം അവിടെ നടത്തി. ആയിരങ്ങളാണ്‌ അത്‌ കാണാനെത്തിയത്‌, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത്‌ രവിവര്‍മ്മ, വ്യവസായി ആയിരുന്ന ഗോവര്‍ദ്ധനദാസ്‌ മക്കന്‍ജിയുമായി ചേര്‍ന്ന് മുംബൈയില്‍ ചിത്രമുദ്രണ അച്ചുകൂടം(lithographic press) സ്ഥാപിച്ചു. 1893-ല്‍ ഷിക്കാഗോവില്‍ നടന്ന ലോകമേളയില്‍ മലബാര്‍ മനോഹരി, അച്ഛന്‍ അതാ വരുന്നു,വധു തുടങ്ങി പത്ത്‌ ചിത്രങ്ങള്‍ അയച്ചിരുന്നു, അവിടെയും രവിവര്‍മ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവില്‍ ഭാരതം നേടിയ രണ്ടു വിജയങ്ങളില്‍ ഒന്നായിരുന്നു അത്‌, അതേ മേളയില്‍ പ്രഭാഷണത്തില്‍ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു മറ്റേയാള്‍. 1897-ല്‍ മുംബൈയില്‍ പ്ലേഗ്‌ പടര്‍ന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവര്‍മ്മ പങ്കുകാരന്‌ നഷ്ടമുണ്ടാകാതിരുക്കാന്‍ മുദ്രണാലയം വിറ്റു. 1904-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 'കേസരി ഹിന്റ്‌' എന്ന മറ്റാര്‍ക്കും നല്‍കാത്ത ബഹുമതി രവിവര്‍മ്മക്ക്‌ നല്‍കി.

അവസാന കാലം

1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത്‌ രവിവര്‍മ്മയെ അപ്രതീക്ഷിതമായി തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്റ്റോബര്‍ രണ്ടിന്‌ അദ്ദേഹം ശാന്തനായി മരണത്തെ പുല്‍കി. അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ഭാരതസങ്കല്‍പ്പങ്ങള്‍ക്ക്‌ ചിത്രസാക്ഷാത്കാരം നല്‍കി, ഭാരത പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി, രവിവര്‍മ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.

സ്വാധീനങ്ങള്‍

മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യന്‍ വേഷം എന്ന നിലയിലേക്ക് വളര്‍ന്നത് രവിവര്‍മ്മയുടെ ചിത്രങ്ങളിലെ സ്ത്രീകള്‍ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.

കലകളില്‍

ആധുനിക ഇന്ത്യന്‍ ചിത്രകലാശൈലി രാജാ രവിവര്‍മ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളില്‍ കഥകളിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കലാമണ്ഡലം രാമന്‍‌കുട്ടി നായര്‍ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവര്‍മ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളില്‍ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവര്‍മ്മയുടെ ചിത്രങ്ങളിലെ മലയാളിപെണ്‍കുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവില്‍ പകര്‍ത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവര്‍ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.


പ്രധാനചിത്രങ്ങള്‍

* അച്ഛന്‍ അതാ വരുന്നു
* ദക്ഷിണേന്ത്യയിലെ കുറവര്‍
* വിളക്കേന്തിയ വനിത
* നിലാവത്തിരിക്കുന്ന സുന്ദരി
* മുല്ലപ്പൂ ചൂടിയ നായര്‍ വനിത
* ദര്‍ഭമുന കൊണ്ട ശകുന്തള
* ഹംസദമയന്തീ സംവാദം
* അമ്മകോയീതമ്പുരാന്‍
* മലബാര്‍ മനോഹരി
* കിണറ്റിന്‍ കരയില്‍
* പ്രതീക്ഷ
* നിരാശാജനകമായ വാര്‍ത്ത
* വധു
* വിവാഹ വേദിയിലേക്ക്‌

Monday, April 6, 2009

യുവജനതാത്‌പര്യം

മാത്ര്‌ഭൂമി ലേഖനം

യുവജനതാത്‌പര്യം

യോഗേന്ദ്ര യാദവ്‌

യുവജനങ്ങളുടെ വോട്ടിന്‌ നമ്മുടെ രാജ്യത്ത്‌ വേറിട്ട പ്രാധാന്യം കല്‌പിക്കേണ്ടതുണ്ടോ? 'ഉണ്ട്‌' എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മാധ്യമങ്ങള്‍ പൊതുവെ ഈ പൊതുതിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്‌. ഈ വിശ്വാസം ജനങ്ങളിലേക്ക്‌ സംക്രമിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു.

എന്നാല്‍, രാഷ്ട്രീയ കുടുംബങ്ങളിലെ പുതുമുറക്കാരെ യുവനേതാക്കളായും ആംഗലം മൊഴിയുന്ന നഗരവാസികളായ വിദ്യാര്‍ഥികളെ യുവവോട്ടര്‍മാരായും അവതരിപ്പിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌. പൗരബോധവും രാഷ്ട്രീയ അവബോധവുമുള്ള യുവതയില്‍ നിന്നും നമ്മുടെ ശ്രദ്ധ വികര്‍ഷിക്കപ്പെടുകയാണ്‌ ഇതുമൂലമുണ്ടാവുന്നത്‌.

നമ്മുടെ രാജ്യത്ത്‌ വോട്ടവകാശമുള്ള ഒട്ടനേകം യുവജനങ്ങളുണ്ടെന്നത്‌ ശരിയാണ്‌. പല വികസിത രാജ്യങ്ങളിലുമുള്ളതിലേറെ യുവവോട്ടര്‍മാര്‍ ഇന്ത്യയിലാണുള്ളത്‌. യുവജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു 'സ്വഘട്ടത്തിലൂടെയാണ്‌ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്‌. അതു പക്ഷേ, ജനസംഖ്യാവിദഗ്‌ധരുടെ വിഷയമാണ്‌.

ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയമാനങ്ങളാണ്‌ നമുക്ക്‌ പരിശോധനാവിധേയമാക്കേണ്ടത്‌. ജനസംഖ്യയിലെ പങ്കാളിത്തം കൂടുന്നതിനനുസരിച്ച്‌ രാഷ്ട്രീയത്തിലും യുവാക്കള്‍ക്ക്‌ പ്രാമുഖ്യമേറുമെന്ന വിശ്വാസമാണ്‌ പൊതുവെയുള്ളത്‌. വേറിട്ട രാഷ്ട്രീയ ഇച്ഛകളും സമീപനങ്ങളും വോട്ടിങ്‌ സ്വഭാവവുമൊക്കെയുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ യുവജനങ്ങള്‍ എന്ന അനുമാനമാണ്‌ ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. 'സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ്‌ ദ ഡെവലപ്പിങ്‌ സൊസൈറ്റീസ്‌' (സി.എസ്‌.ഡി.എസ്‌.) നടത്തിയ 'ദേശീയ തിരഞ്ഞെടുപ്പു പഠനങ്ങളി'ല്‍ ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ നമുക്ക്‌ ഇതൊന്ന്‌ പരിശോധിക്കാം.

രാഷ്ട്രീയത്തില്‍ യുവജനങ്ങള്‍ക്കുള്ള താത്‌പര്യത്തിന്റെ അളവ്‌ മറ്റുള്ളവരുടേതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല. 18നും 25 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനം രാഷ്ട്രീയത്തില്‍ താത്‌പര്യമുള്ളവരാണെന്നാണ്‌ 2004-ലെ 'ദേശീയ തിരഞ്ഞെടുപ്പു പഠനം' സൂചിപ്പിച്ചത്‌; മൊത്തം ജനസംഖ്യയില്‍ ഇത്‌ 38 ശതമാനമായിരുന്നു. അതേ സമയം, വോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ഇവരുടെ ശുഷ്‌കാന്തി അല്‌പം കുറവാണെന്നു വേണം കരുതാന്‍. കഴിഞ്ഞ നാല്‌ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ വോട്ടിങ്‌ ശതമാനം ദേശീയ ശരാശരിയേക്കാള്‍ രണ്ടു മുതല്‍ നാല്‌ ശതമാനം വരെ കുറവായിരുന്നു.

നഗരങ്ങളിലെ അമ്പത്‌ ശതമാനത്തോളം യുവജനങ്ങള്‍ മാത്രം വോട്ട്‌ ചെയ്‌തപ്പോള്‍ ഗ്രാമങ്ങളിലത്‌ 56 ശതമാനമായിരുന്നു. ഗ്രാമങ്ങളിലാവട്ടെ യുവാക്കളുടെയും യുവതികളുടെയും വോട്ടിങ്‌ ശതമാനത്തില്‍ പത്തു പോയന്റിന്റെ അന്തരമുണ്ടായി. ലിംഗപദവിയും വാസസ്ഥലത്തിന്റെ സ്വഭാവവും പ്രായത്തേക്കാള്‍ പ്രസക്തമായി എന്നര്‍ഥം.

ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന കാര്യത്തിലും ഇവര്‍ക്ക്‌ വേറിട്ട താത്‌പര്യങ്ങളുള്ളതായി കണ്ടെത്താനായില്ല. കഴിഞ്ഞ നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാന രാഷ്ട്രീയ ചേരികള്‍ക്കോരോന്നിനും കിട്ടിയ 'യുവവോട്ടു'കളുടെ ശതമാനവും ആകെ കിട്ടിയ വോട്ടിന്റെ ശതമാനവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നില്ല; ഓരോ തവണയും രണ്ടു ശതമാനത്തില്‍ താഴെ മാത്രം.

യുവജനങ്ങളുടെ വോട്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സാണ്‌ കുറച്ചു പിന്നാക്കം. ആ പാര്‍ട്ടിക്കുകിട്ടിയ ആകെ വോട്ടിന്റെ ശതമാനത്തേക്കാള്‍ കുറവാണ്‌ 'യുവവോട്ടു'കളുടെ ശതമാനം; പക്ഷേ, ഈ വ്യത്യാസം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്‌. ബി.ജെ.പി.യുടെ കാര്യത്തിലാവട്ടെ, കിട്ടിയ 'യുവവോട്ടു'കളുടെ ശതമാനം ആകെ കിട്ടിയ വോട്ടിന്റെ ശതമാനത്തേക്കാള്‍ കൂടുതലാണ്‌. അവിടെയും വ്യത്യാസം ഒന്നോ രണ്ടോ ശതമാനം മാത്രം.

1996 ലെയും 1998 ലെയും തിരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ വോട്ട്‌ നേടുന്നതില്‍ ബി.എസ്‌.പി. ഏറെ മുന്നിലായിരുന്നു. 2004 ആയപ്പോഴേക്കും ഈ മുന്നേറ്റം അല്‌പം കുറഞ്ഞു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളാവട്ടെ, യുവവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ അത്ര വിജയിച്ചിട്ടില്ല.

സംസ്ഥാനതലത്തില്‍ യുവാക്കളുടെ വോട്ടിങ്‌ പ്രവണതകളില്‍ ചില്ലറ മാറ്റങ്ങളുണ്ടെങ്കിലും അടിസ്ഥാന സ്വഭാവം മേല്‍സൂചിപ്പിച്ചതുതന്നെ. ഒരാളുടെ ജാതി, വര്‍ഗം, പ്രദേശം, ലിംഗപദവി തുടങ്ങിയ ഘടകങ്ങളാണ്‌ വോട്ടിങ്‌ സ്വഭാവത്തെ പ്രധാനമായും സ്വാധീനിക്കുന്നത്‌. പ്രായം ഇക്കാര്യത്തില്‍ അത്ര പ്രധാനപ്പെട്ട ഘടകമല്ല. ഇപ്പറഞ്ഞത്‌ ഇന്ത്യയിലെ കാര്യമാണ്‌. യൂറോപ്പിലും മറ്റും യുവ വോട്ടര്‍മാരുടെ സ്വാധീനം ഒട്ടേറെ പുതുരാഷ്ട്രീയ പ്രവണതകള്‍ക്കുതന്നെ ഉത്തേജനമായിട്ടുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹരിതകക്ഷികളുടെ ആവിര്‍ഭാവവും വളര്‍ച്ചയും ഒരു ഉദാഹരണം.

ഇനി നമുക്ക്‌ രാഷ്ട്രീയാഭിപ്രായങ്ങളുടെയും സമീപനങ്ങളുടെയും കാര്യം പരിശോധിക്കാം. ഇക്കാര്യത്തിലും നമ്മുടെ യുവജനം രാജ്യത്തെ മറ്റു വോട്ടര്‍മാരില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തില്‍ മിതമായ താത്‌പര്യം. സമകാലിക പ്രശ്‌നങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും വലിയ വ്യത്യാസങ്ങളില്ല. ഇന്ത്യന്‍ യുവജനങ്ങള്‍ക്ക്‌ സാര്‍വലൗകിക വീക്ഷണമോ വിപ്ലവാഭിമുഖ്യമോ ഒന്നുമില്ല. രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യയില്‍ 'തലമുറകളുടെ വിടവ്‌' ഇല്ല.

നമ്മുടെ അമിത പ്രതീക്ഷയാണ്‌ കുഴപ്പമെന്ന്‌ തോന്നുന്നു. വിവിധ സമൂഹങ്ങളിലുള്ളതും വ്യത്യസ്‌ത സ്വത്വങ്ങളുള്ളതുമായ സകല മനുഷ്യരും കടന്നു പോവുന്ന ഒരു ജീവിതഘട്ടമാണ്‌ യൗവ്വനം. ആ ഘട്ടത്തില്‍ ഒരാള്‍ വ്യവസ്ഥിതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാനും മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും സാധിക്കുന്നു. പക്ഷേ, എപ്പോഴും എല്ലായിടത്തും അതങ്ങനെത്തന്നെയാവണമെന്നില്ല.

യുവജന - വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ശക്തമായ പാരമ്പര്യമുള്ളിടത്തേ യുവാക്കള്‍ വേറിട്ട ഒരു രാഷ്ട്രീയവിഭാഗമാവുകയുള്ളൂ. നമ്മുടെ കലാലയങ്ങള്‍ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ അന്തര്‍ധാരകള്‍ ശക്തിമത്താണെങ്കില്‍ യുവാക്കള്‍ വിപ്ലവാശയങ്ങളില്‍ ആകൃഷ്‌ടരായെന്നുവരും. അതൊന്നുമല്ലാതെ, ചെറുപ്പമായതുകൊണ്ടുമാത്രം ഒരാള്‍ രാഷ്ട്രീയ വ്യതിരിക്തത പ്രകടമാക്കുമെന്നു വിശ്വസിക്കുന്നത്‌ അബദ്ധമാണ്‌.

ഇതാണ്‌ സ്ഥിതിയെന്നിരിക്കെ, നാം എന്തിനാണ്‌ യുവജനങ്ങളുടെ വോട്ടിനെപ്പറ്റി ഇത്രയധികം ചര്‍ച്ച ചെയ്യുന്നത്‌? മൂന്നു കാരണങ്ങളാണ്‌ എന്റെ മനസ്സില്‍ തോന്നുന്നത്‌. വിപ്ലവ തത്ത്വശാസ്‌ത്രങ്ങളുടേതായ ഒരു പാരമ്പര്യം നമുക്കുള്ളതാണ്‌ ഒന്നാമത്തെ കാരണം. യുവജനങ്ങളാണല്ലോ എക്കാലവും ഇത്തരം പ്രത്യയശാസ്‌ത്രങ്ങളുടെ പതാകവാഹകരാവുക.
യൂറോപ്പില്‍ സംഭവിച്ചത്‌ ഇവിടെയും സംഭവിക്കുമെന്ന നമ്മുടെ വിശ്വാസമാണ്‌ രണ്ടാമത്തെ കാരണം. തലമുറകളുടെ വിടവ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരു പ്രധാന രാഷ്ട്രീയഘടകമാണെന്നിരിക്കെ, ഇന്ത്യയിലും അതങ്ങനെത്തന്നെയാവുമെന്നാണ്‌ നമ്മള്‍ വെറുതെ വിശ്വസിക്കുന്നത്‌.

മൂന്നാമത്തെ കാരണം, മാധ്യമങ്ങള്‍ ഇതൊരു മാര്‍ക്കറ്റിങ്‌ തന്ത്രമായി പ്രയോഗിക്കുന്നുവെന്നതാണ്‌. നഗരങ്ങളിലെ ഉപരിവര്‍ഗ - മധ്യവര്‍ഗ യുവജനത്തെ ആകര്‍ഷിച്ചുകൊണ്ട്‌ വാണിജ്യവളര്‍ച്ച കൈവരിക്കുകയാണ്‌ മാധ്യമങ്ങളുടെ ഉന്നം. രാഷ്ട്രീയ കുടുംബങ്ങളിലെ പുത്തന്‍കൂറ്റുകാരെയും നഗരങ്ങളിലെ വരേണ്യ യുവാക്കളെയും യുവജന രാഷ്ട്രീയത്തിന്റെ പ്രതിപുരുഷന്മാരായി അവതരിപ്പിക്കുന്നത്‌ ഈ തന്ത്രത്തിന്റെ ഭാഗമാണ്‌.

ഗസ്റ്റ്‌ ബുക്ക്

അഭിപ്രായങ്ങൾ ഇവിടെയും എഴുതാം

ഏപ്രില്‍ ഡയറി

ന്യൂസ്റ്റാറിൽ അദ്ധ്യാപകൻ ആയിരുന്ന രാജേഷിന്റെ മ്ര്‌തുദേഹം സംസ്കരിച്ചു

തട്ടത്തുമല, ഏപ്രിൽ 7: ദുബായിയിൽ വച്ചു മരണം വരിച്ച തട്ടത്തുമല കുന്നിൽ വീട്ടിൽ രജേഷിന്റെ മ്ര്‌തുദേഹം ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ വച്ച്‌ ഏറ്റുവാങ്ങി തട്ടത്തുമലയിൽ പരേതന്റെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. രാവിലെ എട്ടു മണിവരെ പൊതു ദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. ഭാര്യയും ഒരു കൈക്കുഞും ഉണ്ട്‌. തട്ടത്തുമല ന്യൂസ്റ്റാർ പാരലൽ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു.




ഇനി വീണ്ടും അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്ക്‌. അല്പം ചില സ്ക്വാഡു പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കൂടുതലായി ഒന്നും ചെയ്തില്ല. വീടു വീടാന്തരം നിരന്തരം കയറിയുള്ള വലിയ സ്ക്വാഡു പ്രവർത്തനം ന്യൂ സ്റ്റാറിൽ പതിവുള്ളതല്ല. അത്യാവശ്യത്തിനു മാത്രമാണു ക്യാൻവാസിംഗ്
നടത്താറുള്ളത്‌

ന്യൂസ്റ്റാറിൽ വെക്കേഷൻ ക്ലാസ്സുകൾ ഏപ്രിൽ 1-നു തുടങ്ങി


  • ന്യൂസ്റ്റാർ കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും ഏപ്രിൽ 1-നു ആരംഭിച്ചു.

  • ഹരിശ്രീയുടെ ജെൽ കോഴ്സിന്റെ ആദ്യ പത്തു സെറ്റു പുസ്തകങ്ങൾ എപ്രിൽ 4-നു കൊണ്ടു തന്നു

ഓല മേഞ്ഞു

  • ഏപ്രിൽ 3-നു ഓല പൊളിച്ചു. 4-നു വീണ്ടും ഓലമേഞ്ഞു. 5-നു പ്രധാന പണികൾ മിക്കവാറും ഒക്കെ തീർന്നു.

  • ഇത്തവണ കുറച്ചു ഭാഗം സൈഡു മറകൾ ടിൻ ഷീറ്റു കൊണ്ടാക്കി.

Friday, March 13, 2009

എസ്.എസ്.എൽ.സി , പ്ലുസ്-ടു പരീക്ഷകള്‍- മാര്‍ച്ച് 11 മുതല്‍

ഈ വർഷത്തെ എസ്.എസ്.എൽ.സി , പ്ലുസ്-ടു പരീക്ഷകൾ മാർച്ച്‌ 11-ന് ആരംഭിച്ചു.
കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറച്ചു കൂടി വ്യത്യസ്ഥ മായ സിലബസും പരീക്ഷാ രീതിയുമാണ് ഇത്തവണ. പ്ലുസ്-ടു വിനു ഈ വർഷം കൂടിയേ സെക്കൻഡ്‌ ഇയറിന്റ ഗ്രേഡുമാത്രം കൂട്ടിയുള്ള റിസൾട്ടുള്ളു. അടുത്ത വർഷം മുതൽ ഫസ്റ്റ്‌ ഇയറിന്റേയും, സെക്കൻഡ്‌ ഇയറിന്റേയും ഗ്രേഡുകൾ ഒരുമിച്ചു കണക്കു കൂട്ടിയായിരിയ്ക്കും പ്ലസ്-ടു വിന്റെ റിസൾട്ട്‌ നിശ്ചയിക്കുക.

എസ്.എസ്.എൽ.സി മലയാളം ഫസ്റ്റ്‌ , സെക്കൻഡ്‌ പരീക്ഷകൾ പൊതുവേ എളുപ്പമായിരുന്നു.
പ്ലസ്-ടുവിന് സമ്മിശ്ര പ്രതികരണമാണ്.

പ്ലുസ്-വൺ പരീക്ഷയും തുടങ്ങി. ഇതിന്റ ഗ്രേഡ്‌ പ്ലുസ്-ടു റിസൾട്ടിനും പരിഗണിയ്ക്കും. ജിയോഗ്രഫി, ഫിസിക്സ് എന്നീ പരീക്ഷകൾ ഇന്നായിരുന്നു (മാർച്ച്‌-13)

Wednesday, March 4, 2009

ന്യൂസ്റ്റാർ

ന്യൂസ്റ്റാർ
(ഒരു ബഹുമുഖ വിദ്യാഭ്യാസകേന്ദ്രം)
തട്ടത്തുമല
Phone: 0470-2648498, Mob:9446272270
email: newstarthattathumala@gmail.com
website: http://newstarcollege.blogspot.com/

  • അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2009 ഏപ്രിൽ 1 ബുധനാഴ്ചആരംഭിക്കുന്നു.
  • ഇംഗ്ലീഷിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഹരിശ്രീ ബിഗിനേഴ്സ് ഇംഗ്ലീഷ് ലേണിംഗ് കോഴ്സും അന്നേ ദിവസം ആരംഭിക്കുന്നു.
Classes
(1 to x,+1,+2, (All groups, Going & Open ), D.C,Computer,Internet, Music,Arts,etc.)

ഇതുവരെ നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രിൻസിപ്പാൾ