ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, March 23, 2011

വെക്കേഷന്‍ ക്ലാസ്സുകള്‍


ന്യൂസ്റ്റാർ കോളേജ്

(ഒരു ബഹുമുഖ വിദ്യാഭ്യാസ കേന്ദ്രം)

തട്ടത്തുമല

Phone: 0470-2648498, Mob:9446272270
email: newstarthattathumala@gmail.com
website: http://newstarcollege.blogspot.com


അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും 2011 ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്നു. പ്ലസ്-വൺ, പ്ലസ്-ടു ക്ലാസ്സുകളും അന്നേദിവസം ആരംഭിക്കുന്നതാണ്.

  • ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ്
  • ആവശ്യാനുസരണം സ്പെഷ്യൽ ട്യൂഷൻ
  • ഹിന്ദി പ്രചാരസഭാ ക്ലാസ്സുകൾ
  • എൻട്രൻസ് കോച്ചിംഗ് ക്ലാസ്സുകൾ
  • പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ


(Computer & Lab Attached)

Classes: 1 to X, (English &Malayalam medium), +1,+2, (All groups, Going & Open ), Degree, P.G, Computer, Internet, Music, Arts,etc.

ഇതുവരെ നൽകിയ സഹകരണങ്ങൾക്കു നന്ദി!
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

തട്ടത്തുമല,
20-3-2011

പ്രിൻസിപ്പാൾ

ഇ.എ.സജിം

Tuesday, March 22, 2011

ജലദിന ലേഖനം

ദേശാഭിമാനി ലേഖനം

ജലസമ്പത്ത് സംരക്ഷിക്കണം

ജെ ശശാങ്കന്‍ (കെഡബ്ള്യുഎഇയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിഞ്ഞ മൂന്നു ദശകമായി ചര്‍ച്ചയും പഠനവും നടന്നതിന്റെ അടിസ്ഥാനത്തില്‍ ജലശാസ്ത്രം എന്ന ശാഖതന്നെ ഉദയംചെയ്തിട്ടുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള വാണിജ്യവിഭവമായി ജലത്തെ ഉപയോഗിക്കുന്ന ചിന്താധാരയും ഒരുഭാഗത്ത് ഉയര്‍ന്നുവന്നു. ലോകമെമ്പാടുമുള്ള ധന, മൂലധന ശക്തികള്‍ ജലമേഖലയില്‍ കടന്നുകൂടാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട് എന്ന യാഥാര്‍ഥ്യവും നമുക്ക് മുന്നിലുണ്ട്. ജലത്തെ ജീവലായിനി, ഔഷധം, രോഗവാഹ, ഭീകരരൂപി എന്നിങ്ങനെ നാലായി തിരിക്കാം. ഭൂമിയുടെ അടിസ്ഥാന സ്രോതസ്സ് 'ജലചക്രം' എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ഇത് പ്രകൃതിദത്തമായ വളരെ ബൃഹത്തായ ശുദ്ധീകരണ പ്രക്രിയയാണ്. കേരളത്തില്‍മാത്രം വര്‍ഷം ഏകദേശം 120 ഘന കിലോമീറ്റര്‍ ജലം മഴയായി ലഭിക്കുന്നുണ്ട്. മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലെ അറകളിലും ജലം കിനിഞ്ഞിറങ്ങി സംരക്ഷിക്കപ്പെടുന്നു. ഇങ്ങനെ ബന്ധിത ജലശേഖരവും ബന്ധിതമല്ലാത്ത ജലശേഖരവും രൂപപ്പെടുന്നു.

ജലവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ജലത്തിന്റെ അപര്യാപ്തത, മലിനീകരണം, വെള്ളപ്പൊക്കം എന്നിവയാണ്. ഈ മൂന്നു പ്രശ്നവും പരിഹരിക്കാന്‍ ശാസ്ത്രീയമായ ജലമാനേജ്മെന്റ് സംവിധാനം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. കേരള ജലനയത്തില്‍ വിഭാവനംചെയ്തതുപോലെ നീര്‍ത്തടാധിഷ്ഠിത ആസൂത്രണ പ്രക്രിയയിലൂടെ ഇത് സാധ്യമാകും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിത പ്രവര്‍ത്തനം നിയമവിധേയമായി നടപ്പാക്കണം. ദീര്‍ഘകാല ആസൂത്രണം ഈ രംഗത്ത് അനിവാര്യമാണ്. മണല്‍ഘനനം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് നീര്‍ത്തടങ്ങള്‍ സമ്പുഷ്ടമാക്കണം. വികേന്ദ്രീകൃത സ്വഭാവത്തില്‍ ജലമാനേജ്മെന്റ് സംവിധാനം ഉണ്ടാക്കണം. ഏത് ആവശ്യത്തിന് ഉപയോഗിച്ചാലും ഉപയോഗിക്കുന്നവര്‍ നീര്‍ത്തടങ്ങളിലേക്കുള്ള റീച്ചാര്‍ജിന്റെ ഉത്തരവാദിത്തവും ഏല്‍ക്കണം. ഫലപ്രദമായ മാലിന്യ സംസ്കരണരീതിയിലൂടെ ജലം മലിനീകരിക്കപ്പെടുന്നത് തടയാവുന്നതാണ്.

ജലവിഭവരംഗത്ത് വാണിജ്യതാല്‍പ്പര്യത്തോടെ കടന്നെത്തുന്ന വന്‍കിട കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതാണ് 2002ലെ കേന്ദ്ര ജലനയം. നിയന്ത്രണങ്ങള്‍ നാമമാത്രമാക്കുകയും കമ്പനികള്‍ക്ക് ജലചൂഷണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതിയില്‍നിന്ന് ഇത് മനസ്സിലാക്കാന്‍ കഴിയും. ജലവിഭവ വിനിയോഗത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ഗാര്‍ഹിക ആവശ്യത്തിനാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തുന്നത് പ്രധാനമായും കിണറുകളില്‍നിന്നാണ്. ലോകത്ത് കിണര്‍ സാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏകദേശം 50 ലക്ഷം കിണര്‍ കേരളത്തിലുണ്ട്.

നഗരങ്ങളില്‍ പൈപ്പുവഴിയാണ് ജലം വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളമെത്തിക്കുക കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ കിണറുകള്‍ പ്പുവഴിയാണ് ജലം വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളമെത്തിക്കുക കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ കിണറുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ജലവിതരണരംഗത്ത് ഏറ്റവും പ്രധാനപ്പെട്ടത് കിണറുകളാണെന്നു മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്തിയാല്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. കിണറും കുളവും സംരക്ഷിക്കാനായി ഇവയുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളില്‍ കൊണ്ടൂര്‍ മാപ്പിങ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ടര്‍ഫിങ്, പീച്ചിങ് ഉള്‍പ്പെടെയുള്ള മണ്ണ്, ജലസംരക്ഷണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും കഴിയും. പൈപ്പുവഴി ശുദ്ധജലവിതരണം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കേരള വാട്ടര്‍ അതോറിറ്റി.

1984ലാണ് അതോറിറ്റിനിലവില്‍ വന്നത്. ഈ പൊതുമേഖലാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം മാതൃകാപരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ജലവിതരണം നടത്തുന്നത്. എന്നാല്‍, കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളമെത്തിക്കുന്നു. സാമ്പത്തിക പരാധീനതമൂലം ഗ്രാമീണ ശുദ്ധജലപദ്ധതി ഫലപ്രദമല്ലാതായിത്തീരുകയും പുതിയവ ഏറ്റെടുത്ത് നടത്താന്‍ കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ലോകബാങ്കിന്റെ സഹായത്തോടെ ജലനിധി പദ്ധതി തുടങ്ങിയത്. ഇതുകൂടാതെ വാട്ടര്‍ അതോറിറ്റിയുടെ സ്വജല്‍ധാര എന്ന പദ്ധതിയും നടത്തുന്നുണ്ട്. ഈ പദ്ധതികളുടെ പരിപാലന-നിര്‍വഹണം ജനകീയ കമ്മിറ്റികളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഭരണഘടനാപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പെങ്കിലും ഇത് കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന അപകടകരമായ സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ഭരണഘടനാപരമായി നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പുനഃക്രമീകരിക്കേണ്ടതുണ്ട്. ലോക ജലദിന ചര്‍ച്ചകളില്‍ ജലസമ്പത്തിന്റെ വാണിജ്യവല്‍ക്കരണനയത്തെയും ഇതിന് ബദലായ പൊതുപരിപാലനത്തെയും അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകളുണ്ടാകണം. ജലസമ്പത്ത് വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭം കൊയ്യാനെത്തുന്ന വന്‍കിടക്കാരെ ചെറുത്തുനിന്ന് നമ്മുടെ ജലസമ്പത്ത് സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഈ ജലദിനത്തില്‍ പ്രതിജ്ഞചെയ്യാം.

Monday, March 14, 2011

പരീക്ഷകള്‍


പരീക്ഷകള്‍


എസ്.എസ്.എസ്.എൽ സി, പ്ലസ്-ടൂ പരീക്ഷകൾ ഇന്ന് (2011 മാർച്ച് 14) ആരംഭിച്ചു. പ്ലസ്-ടൂ പരീക്ഷ രാവിലെ ആയിരുന്നു. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് ശേഷമായിരുന്നു. പരീക്ഷകൾ പൊതുവേ എളുപ്പമായിരുന്നുവെന്ന് പറയുന്നു. പ്ലസ്-വൺ പരീക്ഷകൾ ബുധനഴ്ച ആരംഭിക്കും.

Friday, March 11, 2011

ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും

ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും

ജപ്പാനിൽ സുനാമി. വടക്കുകിഴക്കൻ മേഖലയിൽ ഭൂകമ്പം. വൻ ദുരന്തം. ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോവിൽ നിന്നും373 കിലോമീറ്റർ അകലെയാണ് സുനാമി ഉണ്ടായത്. 33 അടി ഉയരത്തിൽ തിരമാലകൾ അടിച്ച് കയറി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫോങ്ഷ്യൂ പ്രവിശ്യ. റിക്ച്ചർ സ്കെയിലിൽ 8.9 രേഖപ്പെടുത്തി. ഇന്ത്യൻ സമയം 11- 55 -നാണ് (ജപ്പാൻ സമയം 2.45) ലോകത്തെ നടുക്കിയ ഭൂകമ്പം.

ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ നിരവധി ആളുകൾ മരണപ്പെട്ടതായി വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആളപായത്തെയും നാശത്തെയും സംബന്ധിച്ച് ഔദ്യോകിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ധാരാളം മരണം സംഭവിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇതെഴുതുന്ന സമയത്ത് പതിനെട്ട് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. ഒരു ഹോട്ടൽ തകർന്നു വീണു. ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്. വേറെയും കെട്ടിടങ്ങൾ തകർന്നുവീഴുകയോ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്. അഞ്ച് ആണവ നിലയങ്ങൾ അടച്ചിട്ടു. വിമാനത്താവളങ്ങളും അടച്ചിട്ടു. രക്ഷാ പ്രവർത്തനങ്ങൾ ദുഷ്കരമാകുന്നുവെന്ന് ജപ്പാൻ പ്രധാന മന്ത്രി പറഞ്ഞു.

പസഫിക്ക് തീരത്തുള്ള മറ്റ് പല രാജ്യങ്ങൾക്കും ഭൂകമ്പഭീഷണി ഉണ്ട്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, റഷ്യ എന്നിവിടങ്ങൾക്കും ഭൂകമ്പ-സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. ഇതുവരെ ലോകത്ത് ഉണ്ടായ ഭൂകമ്പങ്ങളിൽ ഏറ്റവും വലുത് റിക്ച്ചർ സ്കെയിലിൽ 9.5 ആണ് രേഖപ്പെടുത്തിയത് എന്നിരിക്കെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഭൂകമ്പത്തിന്റെ തീവ്രത ചെറുതല്ലെന്ന് വ്യക്തമാക്കുന്നു.

സുനാമി എന്നാൽ?

(മലയാളം വിക്കി പീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം)

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം.

സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ "സു" എന്നും (തുറമുഖം) "നാമി" എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി.

ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.

കാരണങ്ങൾ

സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.

ഉയർത്തപ്പെട്ട ജലം ഭൂഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. തിരകൾ സമുദ്രത്തിലൂടെ, (കുളത്തിൽ കല്ലു വീണാലെന്ന പോലെ) ചുറ്റുപാടും സഞ്ചരിക്കുന്നു.

സവിശേഷതകൾ

സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും.

മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.

ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും (ഒരു ഓളത്തലപ്പു് കടന്നുപോയതിനു ശേഷം അടുത്ത ഓളത്തലപ്പു് എത്തുന്നതിനുള്ള സമയം, ഇതു് മിനിട്ടുകൾ തൊട്ടു് മണിക്കൂറുകൾ വരെ ആവാം), വളരെ നീണ്ട തരംഗദർഘ്യവും (കിലോമീറ്ററുകളോളം) സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്.

ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു.

എഡിറ്റ് ചെയ്തത്: ആയിരത്തി അഞ്ഞൂറിന് മുകളിൽ ആളുകൾ ജപ്പാനിലെ ഭൂകമ്പത്തിൽ മരിച്ചതായി തുടർന്നുള്ള ദിവസങ്ങളിലെ വാർത്തകൾ ! വ്യക്തമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.