ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, April 10, 2009

രാജാ രവിവര്‍മ്മ

രാജാ രവിവര്‍മ്മ
http://upload.wikimedia.org/wikipedia/commons/1/11/Raja_Ravi_Varma.jpg
ജനനം: 1848 ഏപ്രില്‍ 29 ,കിളിമാനൂര്‍
മരണം: 1906 ഒക്ടോബര്‍ 2, കിളിമാനൂര്‍

രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ (ഏപ്രില്‍ 29, 1848 - ഒക്ടോബര്‍ 2, 1906): രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.

കുട്ടിക്കാലം

എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29ന്‌ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു. പൂരൂരുട്ടാതി നാളില്‍ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താല്‍പര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോള്‍ തന്നെ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവര്‍മ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടന്‍ തന്നെ ചിത്രകല പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഒരിക്കല്‍ ഗുരുവും മാതുലനുമായിരുന്ന രാജരാജവര്‍മ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സില്‍ കണ്ടതുപോലെ തന്നെ രവിവര്‍മ്മ പൂര്‍ത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സില്‍ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തില്‍ പകര്‍ത്തുകയും ചെയ്യുക കൊച്ചുരവിവര്‍മ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാന്‍ തുടങ്ങി

യൗവനം.

സ്വാതിതിരുനാളിനെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യംതിരുനാളിന്റെ അടുത്ത്‌ മാതുലന്‍ രാജരാജവര്‍മ്മയുമൊത്ത്‌ രവിവര്‍മ്മ എത്തി. കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാള്‍ മഹാരാജാവ്‌ തിരുവനന്തപുരത്ത്‌ താമസിക്കാനും, ചിത്രമെഴുത്ത്‌ കൂടുതല്‍ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവര്‍മ്മയോടു കല്‍പ്പിച്ചു. നിര്‍ദ്ദേശം ശിരസാവഹിച്ച രവിവര്‍മ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തില്‍ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ വരച്ചചിത്രങ്ങള്‍ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂര്‍വ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവര്‍മ്മക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തില്‍ രവിവര്‍മ്മക്കായി ചിത്രശാലയും ഒരുങ്ങി.

അക്കാലത്ത്‌ തിരുവിതാംകൂറില്‍ എണ്ണച്ചായ ചിത്രങ്ങള്‍ വരക്കുന്ന ഏക ചിത്രകാരന്‍ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാന്‍ താത്പര്യം പ്രകടിപ്പിച്ച രവിവര്‍മ്മക്ക്‌ പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നായ്ക്കര്‍ക്ക്‌ സമ്മതമല്ലായിരുന്നു. രവിവര്‍മ്മയില്‍ നായ്ക്കര്‍ ഒരു എതിരാളിയെ ദര്‍ശിച്ചതായിരുന്നു കാരണം. ഇതു രവിവര്‍മ്മയില്‍ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങള്‍ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണര്‍ത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങള്‍ നോക്കി സ്വയം പഠിക്കാന്‍ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവര്‍മ്മക്ക്‌ പ്രോത്സാഹനമേകി. 1866-ല്‍ മാവേലിക്കര രാജകുടുംബത്തില്‍നിന്നും റാണി ലക്ഷ്മിബായ്‌ തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതി തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1868-ല്‍ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡര്‍ ജാന്‍സന്‍ എന്ന എണ്ണച്ചായ ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവര്‍മ്മക്കു പറഞ്ഞുകൊടുക്കാന്‍ വിമുഖത കാണിച്ചു. എന്നാല്‍ ഏതാനം സമയം ചിത്രങ്ങളില്‍ ശ്രദ്ധിച്ചിരുന്ന രവിവര്‍മ്മക്ക്‌ അത്‌ വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.

പ്രശസ്തിയിലേക്ക്‌

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവണ്‍മന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവര്‍മ്മ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തില്‍ ചെന്നാല്‍ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ 'മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1874-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക്‌ രവിവര്‍മ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജമക്ക്‌ മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന്‌ പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോള്‍ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേര്‍ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഭാരതപര്യടനം

1879 മുതല്‍ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജന്‍ സി.രാജരാജവര്‍മ്മ ആയിരുന്നു രവിവര്‍മ്മയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌. കലക്കു വേണ്ടി ജീവിതം പഠിക്കാന്‍ അവര്‍ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകള്‍ പഠിക്കുകയും ചെയ്തു. 1880-ല്‍ പൂനെയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും രവിവര്‍മ്മക്ക്‌ ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ്‌ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചിത്രകാരന്‍ എന്ന നിലയില്‍ പ്രത്യേക അതിഥിയായി, ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്‌ പുതുക്കോട്ട, മൈസൂര്‍, ഭവനഗര്‍, ജയ്‌പൂര്‍, ആള്‍വാര്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. ആക്കാലത്ത്‌ രവിവര്‍മ്മക്കു വരുന്ന കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനായ്‌ കിളിമാനൂരില്‍ ഒരു തപാല്‍ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ല്‍ രവിവര്‍മ്മയുടെ 14 ചിത്രങ്ങള്‍ തിരുവന്തപുരത്ത്‌ പ്രദര്‍ശനത്തിനു വച്ചു. ചിത്രങ്ങള്‍ കാണാന്‍ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു.

ആയില്യം തിരുന്നാള്‍ മഹാരാജാവിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടര്‍ന്ന് രവിവര്‍മ്മ മുംബയിലേക്ക്‌ മാറി. ബറോഡ രാജാവ്‌ തന്റെ സ്വന്തം ചെലവില്‍ രവിവര്‍മ്മയുടെ പ്രദര്‍ശനം അവിടെ നടത്തി. ആയിരങ്ങളാണ്‌ അത്‌ കാണാനെത്തിയത്‌, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത്‌ രവിവര്‍മ്മ, വ്യവസായി ആയിരുന്ന ഗോവര്‍ദ്ധനദാസ്‌ മക്കന്‍ജിയുമായി ചേര്‍ന്ന് മുംബൈയില്‍ ചിത്രമുദ്രണ അച്ചുകൂടം(lithographic press) സ്ഥാപിച്ചു. 1893-ല്‍ ഷിക്കാഗോവില്‍ നടന്ന ലോകമേളയില്‍ മലബാര്‍ മനോഹരി, അച്ഛന്‍ അതാ വരുന്നു,വധു തുടങ്ങി പത്ത്‌ ചിത്രങ്ങള്‍ അയച്ചിരുന്നു, അവിടെയും രവിവര്‍മ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവില്‍ ഭാരതം നേടിയ രണ്ടു വിജയങ്ങളില്‍ ഒന്നായിരുന്നു അത്‌, അതേ മേളയില്‍ പ്രഭാഷണത്തില്‍ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു മറ്റേയാള്‍. 1897-ല്‍ മുംബൈയില്‍ പ്ലേഗ്‌ പടര്‍ന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവര്‍മ്മ പങ്കുകാരന്‌ നഷ്ടമുണ്ടാകാതിരുക്കാന്‍ മുദ്രണാലയം വിറ്റു. 1904-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 'കേസരി ഹിന്റ്‌' എന്ന മറ്റാര്‍ക്കും നല്‍കാത്ത ബഹുമതി രവിവര്‍മ്മക്ക്‌ നല്‍കി.

അവസാന കാലം

1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത്‌ രവിവര്‍മ്മയെ അപ്രതീക്ഷിതമായി തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്റ്റോബര്‍ രണ്ടിന്‌ അദ്ദേഹം ശാന്തനായി മരണത്തെ പുല്‍കി. അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ഭാരതസങ്കല്‍പ്പങ്ങള്‍ക്ക്‌ ചിത്രസാക്ഷാത്കാരം നല്‍കി, ഭാരത പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി, രവിവര്‍മ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.

സ്വാധീനങ്ങള്‍

മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യന്‍ വേഷം എന്ന നിലയിലേക്ക് വളര്‍ന്നത് രവിവര്‍മ്മയുടെ ചിത്രങ്ങളിലെ സ്ത്രീകള്‍ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.

കലകളില്‍

ആധുനിക ഇന്ത്യന്‍ ചിത്രകലാശൈലി രാജാ രവിവര്‍മ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളില്‍ കഥകളിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കലാമണ്ഡലം രാമന്‍‌കുട്ടി നായര്‍ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവര്‍മ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളില്‍ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവര്‍മ്മയുടെ ചിത്രങ്ങളിലെ മലയാളിപെണ്‍കുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവില്‍ പകര്‍ത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവര്‍ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.


പ്രധാനചിത്രങ്ങള്‍

* അച്ഛന്‍ അതാ വരുന്നു
* ദക്ഷിണേന്ത്യയിലെ കുറവര്‍
* വിളക്കേന്തിയ വനിത
* നിലാവത്തിരിക്കുന്ന സുന്ദരി
* മുല്ലപ്പൂ ചൂടിയ നായര്‍ വനിത
* ദര്‍ഭമുന കൊണ്ട ശകുന്തള
* ഹംസദമയന്തീ സംവാദം
* അമ്മകോയീതമ്പുരാന്‍
* മലബാര്‍ മനോഹരി
* കിണറ്റിന്‍ കരയില്‍
* പ്രതീക്ഷ
* നിരാശാജനകമായ വാര്‍ത്ത
* വധു
* വിവാഹ വേദിയിലേക്ക്‌

Monday, April 6, 2009

യുവജനതാത്‌പര്യം

മാത്ര്‌ഭൂമി ലേഖനം

യുവജനതാത്‌പര്യം

യോഗേന്ദ്ര യാദവ്‌

യുവജനങ്ങളുടെ വോട്ടിന്‌ നമ്മുടെ രാജ്യത്ത്‌ വേറിട്ട പ്രാധാന്യം കല്‌പിക്കേണ്ടതുണ്ടോ? 'ഉണ്ട്‌' എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മാധ്യമങ്ങള്‍ പൊതുവെ ഈ പൊതുതിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്‌. ഈ വിശ്വാസം ജനങ്ങളിലേക്ക്‌ സംക്രമിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു.

എന്നാല്‍, രാഷ്ട്രീയ കുടുംബങ്ങളിലെ പുതുമുറക്കാരെ യുവനേതാക്കളായും ആംഗലം മൊഴിയുന്ന നഗരവാസികളായ വിദ്യാര്‍ഥികളെ യുവവോട്ടര്‍മാരായും അവതരിപ്പിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌. പൗരബോധവും രാഷ്ട്രീയ അവബോധവുമുള്ള യുവതയില്‍ നിന്നും നമ്മുടെ ശ്രദ്ധ വികര്‍ഷിക്കപ്പെടുകയാണ്‌ ഇതുമൂലമുണ്ടാവുന്നത്‌.

നമ്മുടെ രാജ്യത്ത്‌ വോട്ടവകാശമുള്ള ഒട്ടനേകം യുവജനങ്ങളുണ്ടെന്നത്‌ ശരിയാണ്‌. പല വികസിത രാജ്യങ്ങളിലുമുള്ളതിലേറെ യുവവോട്ടര്‍മാര്‍ ഇന്ത്യയിലാണുള്ളത്‌. യുവജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു 'സ്വഘട്ടത്തിലൂടെയാണ്‌ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്‌. അതു പക്ഷേ, ജനസംഖ്യാവിദഗ്‌ധരുടെ വിഷയമാണ്‌.

ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയമാനങ്ങളാണ്‌ നമുക്ക്‌ പരിശോധനാവിധേയമാക്കേണ്ടത്‌. ജനസംഖ്യയിലെ പങ്കാളിത്തം കൂടുന്നതിനനുസരിച്ച്‌ രാഷ്ട്രീയത്തിലും യുവാക്കള്‍ക്ക്‌ പ്രാമുഖ്യമേറുമെന്ന വിശ്വാസമാണ്‌ പൊതുവെയുള്ളത്‌. വേറിട്ട രാഷ്ട്രീയ ഇച്ഛകളും സമീപനങ്ങളും വോട്ടിങ്‌ സ്വഭാവവുമൊക്കെയുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ യുവജനങ്ങള്‍ എന്ന അനുമാനമാണ്‌ ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. 'സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ്‌ ദ ഡെവലപ്പിങ്‌ സൊസൈറ്റീസ്‌' (സി.എസ്‌.ഡി.എസ്‌.) നടത്തിയ 'ദേശീയ തിരഞ്ഞെടുപ്പു പഠനങ്ങളി'ല്‍ ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ നമുക്ക്‌ ഇതൊന്ന്‌ പരിശോധിക്കാം.

രാഷ്ട്രീയത്തില്‍ യുവജനങ്ങള്‍ക്കുള്ള താത്‌പര്യത്തിന്റെ അളവ്‌ മറ്റുള്ളവരുടേതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല. 18നും 25 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനം രാഷ്ട്രീയത്തില്‍ താത്‌പര്യമുള്ളവരാണെന്നാണ്‌ 2004-ലെ 'ദേശീയ തിരഞ്ഞെടുപ്പു പഠനം' സൂചിപ്പിച്ചത്‌; മൊത്തം ജനസംഖ്യയില്‍ ഇത്‌ 38 ശതമാനമായിരുന്നു. അതേ സമയം, വോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ഇവരുടെ ശുഷ്‌കാന്തി അല്‌പം കുറവാണെന്നു വേണം കരുതാന്‍. കഴിഞ്ഞ നാല്‌ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ വോട്ടിങ്‌ ശതമാനം ദേശീയ ശരാശരിയേക്കാള്‍ രണ്ടു മുതല്‍ നാല്‌ ശതമാനം വരെ കുറവായിരുന്നു.

നഗരങ്ങളിലെ അമ്പത്‌ ശതമാനത്തോളം യുവജനങ്ങള്‍ മാത്രം വോട്ട്‌ ചെയ്‌തപ്പോള്‍ ഗ്രാമങ്ങളിലത്‌ 56 ശതമാനമായിരുന്നു. ഗ്രാമങ്ങളിലാവട്ടെ യുവാക്കളുടെയും യുവതികളുടെയും വോട്ടിങ്‌ ശതമാനത്തില്‍ പത്തു പോയന്റിന്റെ അന്തരമുണ്ടായി. ലിംഗപദവിയും വാസസ്ഥലത്തിന്റെ സ്വഭാവവും പ്രായത്തേക്കാള്‍ പ്രസക്തമായി എന്നര്‍ഥം.

ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന കാര്യത്തിലും ഇവര്‍ക്ക്‌ വേറിട്ട താത്‌പര്യങ്ങളുള്ളതായി കണ്ടെത്താനായില്ല. കഴിഞ്ഞ നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാന രാഷ്ട്രീയ ചേരികള്‍ക്കോരോന്നിനും കിട്ടിയ 'യുവവോട്ടു'കളുടെ ശതമാനവും ആകെ കിട്ടിയ വോട്ടിന്റെ ശതമാനവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നില്ല; ഓരോ തവണയും രണ്ടു ശതമാനത്തില്‍ താഴെ മാത്രം.

യുവജനങ്ങളുടെ വോട്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സാണ്‌ കുറച്ചു പിന്നാക്കം. ആ പാര്‍ട്ടിക്കുകിട്ടിയ ആകെ വോട്ടിന്റെ ശതമാനത്തേക്കാള്‍ കുറവാണ്‌ 'യുവവോട്ടു'കളുടെ ശതമാനം; പക്ഷേ, ഈ വ്യത്യാസം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്‌. ബി.ജെ.പി.യുടെ കാര്യത്തിലാവട്ടെ, കിട്ടിയ 'യുവവോട്ടു'കളുടെ ശതമാനം ആകെ കിട്ടിയ വോട്ടിന്റെ ശതമാനത്തേക്കാള്‍ കൂടുതലാണ്‌. അവിടെയും വ്യത്യാസം ഒന്നോ രണ്ടോ ശതമാനം മാത്രം.

1996 ലെയും 1998 ലെയും തിരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ വോട്ട്‌ നേടുന്നതില്‍ ബി.എസ്‌.പി. ഏറെ മുന്നിലായിരുന്നു. 2004 ആയപ്പോഴേക്കും ഈ മുന്നേറ്റം അല്‌പം കുറഞ്ഞു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളാവട്ടെ, യുവവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ അത്ര വിജയിച്ചിട്ടില്ല.

സംസ്ഥാനതലത്തില്‍ യുവാക്കളുടെ വോട്ടിങ്‌ പ്രവണതകളില്‍ ചില്ലറ മാറ്റങ്ങളുണ്ടെങ്കിലും അടിസ്ഥാന സ്വഭാവം മേല്‍സൂചിപ്പിച്ചതുതന്നെ. ഒരാളുടെ ജാതി, വര്‍ഗം, പ്രദേശം, ലിംഗപദവി തുടങ്ങിയ ഘടകങ്ങളാണ്‌ വോട്ടിങ്‌ സ്വഭാവത്തെ പ്രധാനമായും സ്വാധീനിക്കുന്നത്‌. പ്രായം ഇക്കാര്യത്തില്‍ അത്ര പ്രധാനപ്പെട്ട ഘടകമല്ല. ഇപ്പറഞ്ഞത്‌ ഇന്ത്യയിലെ കാര്യമാണ്‌. യൂറോപ്പിലും മറ്റും യുവ വോട്ടര്‍മാരുടെ സ്വാധീനം ഒട്ടേറെ പുതുരാഷ്ട്രീയ പ്രവണതകള്‍ക്കുതന്നെ ഉത്തേജനമായിട്ടുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹരിതകക്ഷികളുടെ ആവിര്‍ഭാവവും വളര്‍ച്ചയും ഒരു ഉദാഹരണം.

ഇനി നമുക്ക്‌ രാഷ്ട്രീയാഭിപ്രായങ്ങളുടെയും സമീപനങ്ങളുടെയും കാര്യം പരിശോധിക്കാം. ഇക്കാര്യത്തിലും നമ്മുടെ യുവജനം രാജ്യത്തെ മറ്റു വോട്ടര്‍മാരില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തില്‍ മിതമായ താത്‌പര്യം. സമകാലിക പ്രശ്‌നങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും വലിയ വ്യത്യാസങ്ങളില്ല. ഇന്ത്യന്‍ യുവജനങ്ങള്‍ക്ക്‌ സാര്‍വലൗകിക വീക്ഷണമോ വിപ്ലവാഭിമുഖ്യമോ ഒന്നുമില്ല. രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യയില്‍ 'തലമുറകളുടെ വിടവ്‌' ഇല്ല.

നമ്മുടെ അമിത പ്രതീക്ഷയാണ്‌ കുഴപ്പമെന്ന്‌ തോന്നുന്നു. വിവിധ സമൂഹങ്ങളിലുള്ളതും വ്യത്യസ്‌ത സ്വത്വങ്ങളുള്ളതുമായ സകല മനുഷ്യരും കടന്നു പോവുന്ന ഒരു ജീവിതഘട്ടമാണ്‌ യൗവ്വനം. ആ ഘട്ടത്തില്‍ ഒരാള്‍ വ്യവസ്ഥിതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാനും മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും സാധിക്കുന്നു. പക്ഷേ, എപ്പോഴും എല്ലായിടത്തും അതങ്ങനെത്തന്നെയാവണമെന്നില്ല.

യുവജന - വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ശക്തമായ പാരമ്പര്യമുള്ളിടത്തേ യുവാക്കള്‍ വേറിട്ട ഒരു രാഷ്ട്രീയവിഭാഗമാവുകയുള്ളൂ. നമ്മുടെ കലാലയങ്ങള്‍ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ അന്തര്‍ധാരകള്‍ ശക്തിമത്താണെങ്കില്‍ യുവാക്കള്‍ വിപ്ലവാശയങ്ങളില്‍ ആകൃഷ്‌ടരായെന്നുവരും. അതൊന്നുമല്ലാതെ, ചെറുപ്പമായതുകൊണ്ടുമാത്രം ഒരാള്‍ രാഷ്ട്രീയ വ്യതിരിക്തത പ്രകടമാക്കുമെന്നു വിശ്വസിക്കുന്നത്‌ അബദ്ധമാണ്‌.

ഇതാണ്‌ സ്ഥിതിയെന്നിരിക്കെ, നാം എന്തിനാണ്‌ യുവജനങ്ങളുടെ വോട്ടിനെപ്പറ്റി ഇത്രയധികം ചര്‍ച്ച ചെയ്യുന്നത്‌? മൂന്നു കാരണങ്ങളാണ്‌ എന്റെ മനസ്സില്‍ തോന്നുന്നത്‌. വിപ്ലവ തത്ത്വശാസ്‌ത്രങ്ങളുടേതായ ഒരു പാരമ്പര്യം നമുക്കുള്ളതാണ്‌ ഒന്നാമത്തെ കാരണം. യുവജനങ്ങളാണല്ലോ എക്കാലവും ഇത്തരം പ്രത്യയശാസ്‌ത്രങ്ങളുടെ പതാകവാഹകരാവുക.
യൂറോപ്പില്‍ സംഭവിച്ചത്‌ ഇവിടെയും സംഭവിക്കുമെന്ന നമ്മുടെ വിശ്വാസമാണ്‌ രണ്ടാമത്തെ കാരണം. തലമുറകളുടെ വിടവ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരു പ്രധാന രാഷ്ട്രീയഘടകമാണെന്നിരിക്കെ, ഇന്ത്യയിലും അതങ്ങനെത്തന്നെയാവുമെന്നാണ്‌ നമ്മള്‍ വെറുതെ വിശ്വസിക്കുന്നത്‌.

മൂന്നാമത്തെ കാരണം, മാധ്യമങ്ങള്‍ ഇതൊരു മാര്‍ക്കറ്റിങ്‌ തന്ത്രമായി പ്രയോഗിക്കുന്നുവെന്നതാണ്‌. നഗരങ്ങളിലെ ഉപരിവര്‍ഗ - മധ്യവര്‍ഗ യുവജനത്തെ ആകര്‍ഷിച്ചുകൊണ്ട്‌ വാണിജ്യവളര്‍ച്ച കൈവരിക്കുകയാണ്‌ മാധ്യമങ്ങളുടെ ഉന്നം. രാഷ്ട്രീയ കുടുംബങ്ങളിലെ പുത്തന്‍കൂറ്റുകാരെയും നഗരങ്ങളിലെ വരേണ്യ യുവാക്കളെയും യുവജന രാഷ്ട്രീയത്തിന്റെ പ്രതിപുരുഷന്മാരായി അവതരിപ്പിക്കുന്നത്‌ ഈ തന്ത്രത്തിന്റെ ഭാഗമാണ്‌.

ഗസ്റ്റ്‌ ബുക്ക്

അഭിപ്രായങ്ങൾ ഇവിടെയും എഴുതാം

ഏപ്രില്‍ ഡയറി

ന്യൂസ്റ്റാറിൽ അദ്ധ്യാപകൻ ആയിരുന്ന രാജേഷിന്റെ മ്ര്‌തുദേഹം സംസ്കരിച്ചു

തട്ടത്തുമല, ഏപ്രിൽ 7: ദുബായിയിൽ വച്ചു മരണം വരിച്ച തട്ടത്തുമല കുന്നിൽ വീട്ടിൽ രജേഷിന്റെ മ്ര്‌തുദേഹം ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ വച്ച്‌ ഏറ്റുവാങ്ങി തട്ടത്തുമലയിൽ പരേതന്റെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. രാവിലെ എട്ടു മണിവരെ പൊതു ദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. ഭാര്യയും ഒരു കൈക്കുഞും ഉണ്ട്‌. തട്ടത്തുമല ന്യൂസ്റ്റാർ പാരലൽ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു.




ഇനി വീണ്ടും അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്ക്‌. അല്പം ചില സ്ക്വാഡു പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കൂടുതലായി ഒന്നും ചെയ്തില്ല. വീടു വീടാന്തരം നിരന്തരം കയറിയുള്ള വലിയ സ്ക്വാഡു പ്രവർത്തനം ന്യൂ സ്റ്റാറിൽ പതിവുള്ളതല്ല. അത്യാവശ്യത്തിനു മാത്രമാണു ക്യാൻവാസിംഗ്
നടത്താറുള്ളത്‌

ന്യൂസ്റ്റാറിൽ വെക്കേഷൻ ക്ലാസ്സുകൾ ഏപ്രിൽ 1-നു തുടങ്ങി


  • ന്യൂസ്റ്റാർ കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തിലേയ്ക്കുള്ള എല്ലാ ക്ലാസ്സുകളും ഏപ്രിൽ 1-നു ആരംഭിച്ചു.

  • ഹരിശ്രീയുടെ ജെൽ കോഴ്സിന്റെ ആദ്യ പത്തു സെറ്റു പുസ്തകങ്ങൾ എപ്രിൽ 4-നു കൊണ്ടു തന്നു

ഓല മേഞ്ഞു

  • ഏപ്രിൽ 3-നു ഓല പൊളിച്ചു. 4-നു വീണ്ടും ഓലമേഞ്ഞു. 5-നു പ്രധാന പണികൾ മിക്കവാറും ഒക്കെ തീർന്നു.

  • ഇത്തവണ കുറച്ചു ഭാഗം സൈഡു മറകൾ ടിൻ ഷീറ്റു കൊണ്ടാക്കി.