ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, August 7, 2009

ആഗസ്റ്റ്‌ വാര്‍ത്തകള്‍

ആഗസ്റ്റ്‌ വാര്‍ത്തകള്‍

ഭരത് മുരളി അന്തരിച്ചു

തിരു: പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ഭരത് മുരളി അന്തരിച്ചു. 55 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 8.15ഓടെയായിരുന്നു അന്ത്യം. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് തമിഴ്ചിത്രത്തിന്റെ ഷൂട്ടിങ്ങിനുശേഷം നാട്ടിലെത്തിയത്. 2002ല്‍ നെയ്ത്തുകാരനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പരുസ്കാരം സ്വന്തമാക്കിയത്. ആധാരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത്. അമരത്തിലെ അഭിയനത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചിദംബരം, മീനമാസത്തിലെ സൂര്യന്‍, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. 1954 മെയ് 25ന് കൊല്ലത്ത് പി കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മൂത്തമകനായിട്ടാണ് മുരളി ജനിച്ചത്. കടവട്ടുര്‍ എല്‍പി സ്കൂള്‍, തൃക്കണ്ണാമംഗലം എസ്കെവിഎച്ച്എസ്, തിരുവനന്തപുരം ശാസ്താംകോട്ട ദേവസ്വബോര്‍ഡ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ആരോഗ്യവകുപ്പില്‍ എല്‍ഡി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് യൂണിവേഴ്സിറ്റി കോളേജില്‍ യുഡി ക്ളാര്‍ക്കായി നിയമനം ലഭിച്ചതോടെ നാടകവേദികളില്‍ സജീവമായി. ഭരത് ഗോപി സംവിധാനം ചെയ്ത മുരളിയുടെ ആദ്യ ചിത്രമായ ഞാറ്റാടി പുറത്തിറങ്ങിയില്ല. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകനായിരുന്നു മുരളി.1999ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ നിന്ന് ലോകസഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട്. ഭാര്യ: ഷൈലജ. മകള്‍: കാര്‍ത്തിക.

No comments: